നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കെന്നത്ത് പീറ്റേർസൺ

സമയത്തിന്റെ വിത്തുകൾ

1879 ൽ, വില്യം ബീലിനെ കാണുന്ന ആളുകൾക്ക് അദ്ദേഹം വിഡ്ഢിയാണെന്ന് തോന്നുമായിരുന്നു. സസ്യശാസ്ത്ര പ്രൊഫസർ ഇരുപതു കുപ്പികളിൽ പലതരം വിത്തുകൾ നിറയ്ക്കുന്നതും ആഴത്തിലുള്ള മണ്ണിൽ കുഴിച്ചിടുന്നതും അവർ കാണുന്നു. ബീൽ നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ഒരു വിത്ത് സാധ്യതാ പരീക്ഷണം നടത്തുകയാണെന്ന് അവർക്ക് അറിയില്ലായിരുന്നു. ഇരുപതു വർഷത്തിലൊരിക്കൽ ഒരു കുപ്പി കുഴിച്ചെടുത്ത് അതിന്റെ വിത്തു നടുകയും ഏതു വിത്തുകളാണു മുളയ്ക്കുന്നതെന്നു നോക്കുകയും ചെയ്യും.

വിത്തു നടുന്നതിനെക്കുറിച്ച് യേശു ധാരാളം സംസാരിച്ചു, പലപ്പോഴും, വിത്തു വിതയ്ക്കുന്നതിനെ “വചനം’’ പ്രചരിപ്പിക്കുന്നതിനോട് ഉപമിച്ചു (മർക്കൊസ് 4:15). ചില വിത്തുകളെ സാത്താൻ തട്ടിയെടുക്കുന്നു, മറ്റുള്ളവയ്ക്ക് അടിമണ്ണില്ലാത്തതിനാൽ വേരുപിടിക്കുന്നില്ല, മറ്റുചിലതിനെ ചുറ്റുമുള്ള ജീവിതം തടസ്സപ്പെടുത്തുകയും ശ്വാസം മുട്ടിക്കുകയും ചെയ്യുന്നുവെന്ന് യേശു പഠിപ്പിച്ചു (വാ. 15-19). നാം സുവാർത്ത പ്രചരിപ്പിക്കുമ്പോൾ, ഏതൊക്കെ വിത്തുകൾ നിലനിൽക്കും എന്നത് നമ്മുടെ വിഷയമല്ല. നമ്മുടെ ജോലി കേവലം സുവിശേഷം വിതയ്ക്കുക എന്നതാണ് - യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുക: “ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുക’’ (16:15) എന്നതാണ്.

2021 ൽ ബീലിന്റെ മറ്റൊരു കുപ്പി കുഴിച്ചെടുത്തു. ഗവേഷകർ വിത്തു നട്ടു, ചിലത് മുളച്ചു - 142 വർഷത്തിലേറെ ആ വിത്തുകൾ നിലനിന്നു. ദൈവം നമ്മിലൂടെ പ്രവർത്തിക്കുകയും നമ്മുടെ വിശ്വാസം നാം മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യുമ്പോൾ, നമ്മൾ പങ്കിടുന്ന വാക്കു വേരൂന്നുമെന്നോ അതെപ്പോഴാണെന്നോ നമുക്ക് അറിയില്ല. എന്നാൽ നാം വിതയ്ക്കുന്ന സുവാർത്ത “കേൾക്കയും അംഗീകരിക്കയും ചെയ്യുന്ന’’ (4:20) ഒരുവനിലൂടെ വലിയ വിളവു തരുന്നു എന്നത് നമ്മെ ധൈര്യപ്പെടുത്തേണ്ടതാണ്.

സഞ്ചരിക്കുന്ന ദൈവകൃപ

ഇന്ത്യയിലെ റോഡ് യാത്ര നിങ്ങളെ ചില അപകടകരമായ റോഡുകളിൽ എത്തിക്കും. ജമ്മു കാശ്മീരിലെ "കില്ലർ - കിഷ്ത്വാർ റോഡ് " ആണ് അതിൽ ഒന്നാമത്തേത്. വടക്കുപടിഞ്ഞാറേക്ക് നീങ്ങിയാൽ ഗുജറാത്തിലെ ദൂമാസ് ബീച്ച് അടുക്കുമ്പോൾ നിങ്ങൾ ഭീതിദമായ മനോനിലയിലാകും. മദ്ധ്യ ഭാരതത്തിലേക്ക് നീങ്ങിയാൽ, ചത്തീസ്ഗഡിലെ ബസ്തർ എന്ന അപകടകരമായ സ്ഥലത്ത് എത്തിയാൽ ഒന്ന് നിർത്താൻ പോലും നിങ്ങൾ ധൈര്യപ്പെടില്ല. തെക്കോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിലെ കൊല്ലി ഹിൽ റോഡ് നിങ്ങളെ ഒരു ഭൂതത്തെപ്പോലെ ഭയപ്പെടുത്തും. ഇതുവരെ കണ്ടിട്ടില്ലെങ്കിൽ ഇന്ത്യയുടെ മണ്ണിൽ ഇങ്ങനെയുള്ള സ്ഥലങ്ങളും ഉണ്ടെന്ന് ഓർക്കണം.

ചിലപ്പോൾ ജീവിതയാത്രയും യഥാർത്ഥമായി ഇതുപോലെയാണ്. ഇസ്രായേലിന്റെ മരുഭൂമിയാത്ര നാം നമ്മുടെ ജീവിത യാത്രയോട് ചേർത്ത് ചിന്തിക്കാറുണ്ട്. (ആവർത്തനം 2:7). നമ്മുടെ ജീവിതവും അതുപോലെ പ്രയാസകരമാകാം. എന്നാൽ മറ്റ് ചില സാധർമ്യങ്ങളും നമുക്ക് കണ്ടെത്താനാകില്ലേ? നാം നമ്മുടെ ജീവിതയാത്രക്ക്, ദൈവത്തെ കൂടാതെ, സ്വന്തം കാര്യപരിപാടി തയ്യാറാക്കാറില്ലേ? (1:42-43) ഇസ്രായേൽമക്കളെ പോലെ, നാം നമ്മുടെ ആഗ്രഹപൂർത്തികരണത്തിനായി പിറുപിറുക്കുന്നു (സംഖ്യ 14:2). അനുദിന പ്രയാസങ്ങളിൽ നാം ദൈവത്തിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നു (വാ.11). ഇസ്രായേലിന്റെ ചരിത്രം നമ്മുടെ ജീവിതത്തിൽ നിരന്തരം ആവർത്തിക്കപ്പെടുന്നു.

നാം അവിടുത്തെ പാതകൾ പിന്തുടർന്നാൽ, ഈ ലോകത്തിലെ അപകട വഴികൾ നമ്മെ  എത്തിക്കുന്നതിനേക്കാൾ നല്ലയിടങ്ങളിൽ എത്തിക്കാമെന്ന് ദൈവം ഉറപ്പ് തരുന്നു. ഒന്നിനും കുറവില്ലാത്ത വിധം അവൻ നമ്മെ കരുതും (ആവർത്തനം 2: 7; ഫിലിപ്പിയർ 4:19). ഇതൊക്കെയറിയാമെന്നിട്ടും അങ്ങനെ ചെയ്യുന്നതിൽ നാം പരാജയപ്പെടുന്നു. ദൈവത്തിന്റെ റോഡ്മാപ്പ് പ്രകാരം തന്നെ നാം സഞ്ചരിക്കണം.

വീണ്ടും നമ്മുടെ യാത്ര തുടർന്ന്, ഭയാനകമായ കൊല്ലിഹില്ലിൽ നിന്നും ഏതാനും മണിക്കൂറുകൾ പിന്നിട്ടാൽ "ദൈവത്തിന്റെ സ്വന്തം നാടായ" കേരളത്തിലെ പ്രകൃതി രമണീയവും പ്രശാന്ത സുന്ദരവുമായ വയനാട്ടിൽ എത്തിച്ചേരും. നമ്മുടെ പാതകളെ നിയന്ത്രിക്കുവാൻ നാം ദൈവത്തെ അനുവദിച്ചാൽ (സങ്കീർത്തനങ്ങൾ 119:35), നാം അവിടുത്തോടുകൂടെ ആനന്ദപൂർവ്വം യാത്ര ചെയ്യും; ഇതെത്ര അനുഗ്രഹകരമായ ഉറപ്പാണ്!